Powered By Blogger

Friday, May 25, 2012

ചുവപ്പെന്ന പ്രണയ കാപട്യം!!


ഇന്നലെ ആരോ ഉപേക്ഷിച്ചുപോയ
വഴികളില് നിന്നാകാം നാം
സൌഹൃദത്തെക്കുറിച്ച് പഠിച്ചു ....
അവയ്ക്ക് അര്ത്ഥതലങ്ങള് സൃഷ്ടിച്ചു
ഒടുവില് അര്ത്ഥമില്ലയ്മയും...!!
നാം അവയ്ക്ക് അതിര്വരമ്പുകള് നല്കി
അതിരില്ലായ്മയും..!!
ചിരിക്കാന് പഠിപ്പിച്ചവര്
മറഞ്ഞു പോകുമ്പോള്
വിഷാദം മനസ്സിന്റെ കണ്ണാടിയില്
തെളിയുമ്പോള് ..
തേനും വയമ്പും നാവില് നിന്നൂര്ന്നു പോകുമ്പോള്
കിഴക്കിന്റെ ചുവപ്പില് കാലം
മഞ്ഞ തേച്ചു ....
ഇന്ന് ചുവപ്പെന്ന പ്രണയ കാപട്യം
സൌഹൃതത്തിന്റെ മഞ്ഞയെ
കാര്ന്നുതിന്നുന്നു .......
ചിരിക്കുന്നവനോടൊപ്പം ചിരിക്കാനും
കരയുന്നവനോടൊപ്പം കരയാനും കഴിയണം .
അതിനാകുന്നില്ലെങ്കില് കേവല സങ്കല്പ്പങ്ങളില് പോലും
ഈ സൌഹൃദം വിദൂരത്തില്
ആരോ ഉപേക്ഷിച്ചുപോയ മധുര കനിയായ്
വീണ്ടും അവശേഷിക്കും തീര്ച്ച ....
നന്മയുടെ അവസാന ബിന്ദുവും
അറ്റുപോകുന്നതിനു മുന്പ് ..
കാലം എവിടേയോ കാത്തുവെച്ച
ആത്മാവിന്റെ വര്ണരാജികളിലെയ്ക്ക്
സ്വാഗതം ..........!!!!!

പ്രഭാതം പുതിയതാണ് !!!!!!!!!!!!!!!!


താളമയമില്ലാതെ.......
വാദ്യ ഘോഷങ്ങളില്ലാതെ .....
നാം കരുതിവെച്ച പകലിന്റെ ഇന്നലെകള്
നമ്മെ വിട്ടു പോകുന്നു ...
പിടിച്ചു നിര്ത്താന് കഴിയാത്തവിധം
വിദൂരതയിലേക്ക് ...
പ്രണയത്തിന്റെ അളവുകോലുകള് കൊണ്ട്
സൌഹൃദത്തെ അളക്കാന് ശ്രമിച്ചവര് ...
പാതി വഴിയില് ഉപേക്ഷിക്കപെടുമ്പോള്
അങ്ങ് ആകാശ ചെരുവിലെ മണ്വിളക്ക്
വീണ്ടും ഉയരും ...
പുത്തന് ആശയങ്ങളില് പുതിയ പ്രഭാതവുമായ്
ഉള്ളിലെ ശ്രീലക വാതിലില്
കേള്ക്കാം പുണ്ണ്യ ഗ്രാമീണതയുടെ
വാഴ്ത്താരികള്......
നീ കാതോര്ത്തിരിക്കുക
വാക്കുകള് കൊണ്ട് വിസ്മയം തീര്ക്കാം
വാതിലുകള് തുറന്നിരിക്കാം
വീണ കമ്പികളില് സ്വരമുയരട്ടെ
വെള്ളി കൊലുസ്സുകള് കിലുങ്ങട്ടെ
വേദനകള് മറക്കാം
വേദനിപ്പിക്കതിരിക്കാം
പിന്നെയും നാം ഓര്ക്കണം
പ്രഭാതം പുതിയതാണ് !!!!!!!!!!!!!!!!

വേനല്‍ വന്നു പോകും വരെ .....


ഐശ്വര്യത്തിന്റെ ഒരു പ്രഭാതം കൂടി വരവായ് ........
അങ്ങ് കിഴക്ക് നിന്ന് ഉദിച്ചുയരുന്ന ജീവ സ്രോതസ്സിനോപ്പം
നൈര്‍മല്യതയോടെ പുലരിയുടെ ദിവ്യ രേണുക്കള്‍ നമ്മെ
മാടി വിളിക്കയായ്‌ ..........
മഞ്ഞു പെയ്യുന്ന ധനുമാസ്സ ലഹരിയില്‍
പുണ്യം വിതറുന്ന പൌഷ രാവുകളില്‍ ...
ഹേമന്തത്തിന്റെ ആര്‍ദ്രതയോടെ ....
മഞ്ഞു വീണ വഴികളില്‍ നമുക്ക് വിശ്രമിക്കാം ....
വിരല്‍ തുമ്പുകള്‍ നനുത്ത കണ്പീലികളെ
തൊട്ടുണര്‍ത്തുന്ന പുലരിയുടെ വശ്യ സൌന്ദര്യത്തില്‍
നമുക്ക് നീന്തി തുടിക്കാം .......
ഋതുക്കള്‍ മാറി പകല്‍ ഇരുലാകും വരെ ....
വേനല്‍ വന്നു പോകും വരെ .....
മഞ്ഞു പെയ്തൊഴിയുന്ന വസ്സന്ത കാലം വരെ ...
ശൈത്യ കാലത്തിന്റെ മഴവില്ലുകള്‍ വന്നു വിളിക്കുന്ന
കാലവര്‍ഷം വരെ .....
പിന്നെ മരണം വരെ ......
അളവുകൊലുകളില്ലാത്ത സൌഹൃതത്തിന്റെ
ഏറുമാടങ്ങളില്‍ അനശ്വരമായി വിശ്രമിക്കാം ..
ആരും ആരെയും അളക്കാത്ത...
ആര്‍ക്കും ആരോടും പരിഭവമില്ലാത്ത...
നല്ല നാളുകള്‍ മനസ്സില്‍ ഉയിര്‍ക്കാന്‍ .
ഓര്‍മയുടെ വെള്ളി പതക്കങ്ങളില്‍
ഇനിയും നന്മയുടെ തിളക്കം
അനശ്വരമാകാന്‍ .....
കാലത്തിന്റെ കമനീയ പ്രപഞ്ചത്തില്‍
ഒരു പ്രഭാതം കൂടി സമ്മാനിച്ച്‌ കൊണ്ട്
സ്നേഹപൂര്‍വ്വം വിനോദ് രാജ്

വെളിച്ചമില്ലാത്തവര്‍ ...


ഇനി ഒരു പ്രഭാതവും
എന്നെ തേടി വരരുത് ...
ഞാന്‍ ഇരുളിനെ സ്നേഹിച്ചുപോയ്‌ ..
അസന്തുഷ്ടിയുടെ ബാലപാഠം
ഞാന്‍ അഭ്യസിച്ചു കഴിഞ്ഞു ...
ഒരു പുഴക്കരയിലും
ഇനി ഞാന്‍ ഉണ്ടാകില്ല ...
തെരുവിലെ വിയര്‍പ്പിനൊപ്പം
ഞാന്‍ എന്റെ സ്വര്‍ഗത്തിലേക്ക് പോകുന്നു ...
അവിടെ ആര്‍ക്കും വെളിച്ചമില്ല ,
വര്‍ണവും വര്‍ഗ്ഗവും ഇല്ല
വഴികാട്ടികളില്ല ...
വെള്ള വസ്ത്രങ്ങളില്ല
മുഖ ചായങ്ങളില്ല..
കിനാവുകളില്ല,
ആശയും നിരാശയുമില്ല
വ്യതിരിക്തമായ ആകാശത്തിനു കീഴെ
വെളിച്ചമില്ലാത്തവര്‍ ...
സ്വാതന്ത്ര്യത്തിന്റെ അസ്വതന്ത്ര്യങ്ങളില്‍
ഇരുണ്ടുപോയവര്‍....
ജനാധിപത്യത്തിന്റെ അധികാര വീഥിയില്‍
തൊട്ടുകൂടാത്തവര്‍ .....
ഇടതും വലതും മരവിപ്പിച്ച
ഇന്ദ്രിയങ്ങളില്‍ പെരുവഴിയിലായവര്‍ ...
ഇനി ഞാന്‍ അവിടെയാണ്
അവിടെ വെളിച്ചം തരാന്‍ സൂര്യനില്ല
രാത്രി ചന്ദ്രനുമില്ല ..
നക്ഷത്രങ്ങള്‍ നാസക്കു മാത്രം ..
ഗ്രഹങ്ങളും പങ്കുവെച്ചുപോയ്...
പുഴകള്‍ പെപ്സിക്ക്
കരിമണല്‍ മറുനാടിനും..
കണ്ടല്‍ കാടുകള്‍ പാര്‍ക്കുകള്‍ കൊണ്ടുപോയ്
ടിപ്പര്‍ ലോറികള്‍ യമലോകം വാങ്ങി ..!!
ഇനി എന്തിനു ഞാന്‍ വെളിച്ചത്തിരിക്കണം..
ഉള്ളിലെ വെളിച്ചവും കെട്ടുപോകും മുന്‍പ്
സൌഹൃദം തേടി ഞാന്‍ എവിടേക്ക് പോകണം ..!!!
ഇരുളാണ് ശരണം
സുഹൃത്തെ, നിന്റെ വെളിച്ചവും കൊണ്ട്
നാളെ ഒരാള്‍ പോകും മുന്‍പ്
കരുതിയിരിക്കുക
ഇതു കാപട്യങ്ങളുടെ മൊത്ത കച്ചവടം ..

Thursday, May 24, 2012

" ബിലഹരി "

ആകാശ സീമകളുടെ അതിര്‍ വരമ്പുകളും കടന്ന്
ആഗ്രഹങ്ങളുടെ ശ്മശാനത്തില്‍
ഇനി ഒരിക്കല്‍ നീ വരണം ...
ഒച്ചയുണ്ടാക്കാതെ,
ഇനിയും തിരികെ ലഭിക്കാത്ത
കനവുകളുടെ ശവകുടീരങ്ങളില്‍
പൂക്കള്‍ അര്‍പ്പിക്കണം ....
ശാന്തി കവാടത്തിലെ
എന്റെ സ്വപ്നങ്ങളുടെ ഏറുമാടങ്ങളില്‍
ചിതലരിച്ച പ്രണയത്തോട് നീ പറയണം
കണ്ണുനീരിന്റെ പുണ്ണ്യ സാഗരത്തില്‍
നിമഞ്ജനം ചെയ്യാന്‍ ...
ഈ തന്തോന്നിക്ക് യോഗ്യതയില്ലെന്ന് ...
പറക്ക മുറ്റാത്ത നിനവുകളുടെ
ബാലചാപല്യങ്ങളെ മറക്കാന്‍ പറയണം ...
ഇനി നിന്റെ തമാശകള്‍ക്ക്
എന്നെ ചിരിപ്പിക്കാന്‍ കഴിയില്ലെന്നും
വിജനമായ തെരുവില്‍ ഞാന്‍ ഏകാനനെന്നും
മുന്നിലും പിന്നിലും എനിക്കാരുമില്ലെന്നും
എന്നെ പിന്തുരുന്നത് ദുര്‍ഘടമാനെന്നും പറയുക
വെറുപ്പിക്കലിന്റെ രസതന്ത്രം
ഞാന്‍ ശീലിച്ചിരിക്കുന്നു ...
തെരുവുകളിലെ അനാഥത്വം
എന്നെ മാടിവിളിക്കുന്നു
വേദനിപ്പിക്കലിന്റെ
കിരീടവും ചെങ്കോലും
വലിച്ചെറിഞ്ഞു മടിയില്‍ കനമില്ലാതെ
തലയില്‍ ചുമടില്ലാതെ
സ്വാതന്ത്ര്യത്തിന്റെ ജീവ ശ്വാസം
അന്ന്യമാകാതിരിക്കുംപോള്‍
സഖി, നാം ഉണരും
ഞാനും നീയുമാല്ലാതെ
നമ്മളായ്‌ മാറും ..!!!!
സൌഹൃദത്തിന്റെ ഹൃദയ കവാടത്തില്‍
പിന്നെയും ആശകളുടെ കൊടിയേറ്റം കാണാം
അനശ്വര സംഗീതത്തിന്റെ
ജീവ ഗാനം അങ്ങ് കിഴക്കിന്റെ
നാഭിയില്‍ മുളയ്ക്കുകയായ്...............
" ബിലഹരി " രാഗത്തിന്റെ
പുന്ര്‍ജന്മ്മമായ് ഇനിയും
തളിര്‍ക്കുന്ന ഇല കൊഴിഞ്ഞ വൃക്ഷമായ്
പ്രണയവും മാറും ....
ആകാശ സീമകളുടെ അതിര്‍ വരമ്പുകളും കടന്ന്
അങ്ങ് വെള്ളി മേഘങ്ങളുടെ
പാര്‍പിടങ്ങളില്‍ കാലം കരുതിവെച്ച
വിശുദ്ധ സൌഹൃതത്തിന്റെ അമൃതും തേടി
നമുക്ക് പറന്നുയരാം ........